ധനകാര്യം

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 11കോടി മൊബൈല്‍ ഫോണുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2015-16സാമ്പത്തിക വര്‍ഷം രാജ്യം 11കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചതായി കേന്ദ്ര ഇലക്ട്രോണികിസ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊബൈല്‍ നിര്‍മാണത്തില്‍ 90ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും 2014-15ല്‍ രാജ്യം ആറ് കോടി ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. 

2018 അവസാനത്തോടെ രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 1,32,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. 2014-15ല്‍ രാജ്യം 60ദശലക്ഷം ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും 2015-16ല്‍ 110ദശലക്ഷം ഫോണുകള്‍ നിര്‍മിക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

''2015-16സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 54,000കോടി രൂപയായിരുന്നു. 2014-15 സാമ്പത്തിക വര്‍ഷം ഇത് 18,900കോടി രൂപ മാത്രമായിരുന്നു'', മന്ത്രി ചൂണ്ടികാട്ടി. 2017ന്റെ അവസാനം മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 94,000കോടി രൂപയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും