ധനകാര്യം

24 മണിക്കൂറിനുള്ളില്‍ പോയത് 210കോടി; വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് ശേഷം ഏറ്റവും വലിയ നഷ്ടമുണ്ടായത് വാരന്‍ ബഫറ്റിന്  

സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ വന്‍ തകര്‍ച്ച ലോകത്തെ അതിസമ്പന്നരായ 500പേരുടെ 11400 കോടി ഡോളറാണ് നഷ്ടമാക്കിയത്. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തകര്‍ച്ചയാണ് അമേരിക്കന്‍ ഓഹരി സൂചിക രേഖപ്പെടുത്തിയത്. ലോകത്തിലെ അതിസമ്പന്നരില്‍ മൂന്നാമനായ വാരന്‍ ബഫറ്റിനെയാണ് ഓഹരിവിപണി നേരിട്ട ഈ ചാഞ്ചാട്ടം ഏറ്റവുമധികം ബാധിച്ചത്. 510കോടി ഡോളറാണ് വാരന്‍ ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹതാവെയ്ക്ക് നഷ്ടമായത്.

ഓഹരിവിപണിയില്‍ 9.2ശതമാനം കുറവ് നേരിട്ട വെല്‍സ് ഫാര്‍ഗോ ആന്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ഓഹരി ബെര്‍ക്‌ഷെയറിന്റെ ഉടമസ്ഥതയിലാണ്. വാരന്‍ ബഫറ്റിന് ശേഷം ഓഹരിവിപണി ചാഞ്ചാട്ടം ഏറ്റവുമധികം ബാധിച്ച കോടീശ്വരന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 360 കോടി ഡോളറിന്റെ നഷ്ടമാണ് സക്കര്‍ബര്‍ഗിനുണ്ടായത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനും ഓഹരി വിപണി തിരിച്ചടിയായിരുന്നു. 330 കോടി ഡോളറിന്റെ നഷ്ടമാണ് ജെഫ് ബെസോസിന് ഉണ്ടായത്. 

2011 ഓഗസ്റ്റിന് ശേഷം സെന്‍സെക്‌സ് ഇത്ര തകര്‍ച്ചയിലേക്ക് വന്നിട്ടില്ല. ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഡൗ ജോണ്‍സ് 1,100 പോയന്റ് താഴ്ന്നു. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു