ധനകാര്യം

ഓഹരി തട്ടിപ്പ്: പ്രണോയ് റോയിക്കും രാധിക റോയിക്കും സെബിയുടെ വിലക്ക്, പണം തിരിച്ചടയ്ക്കണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കമ്പനി വിവരങ്ങള്‍ മറ്റ് ഓഹരി വ്യാപാരികള്‍ക്കു കൈമാറിയെന്ന കുറ്റത്തിന് (ഇന്‍സൈഡര്‍ ട്രെയ്ഡിങ്) എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും കുറ്റക്കാരാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി). ഇരുവരെയും ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.

തെറ്റായ വ്യാപാരത്തിലൂടെ നേടിയ 16.97 കോടി രൂപ പ്രണോയ് റോയിയും രാധിക റോയിയും ആറു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സെബി ഉത്തരവിട്ടു. 2008 ഏപ്രില്‍ ഏഴു മുതലുള്ള കാലയളവിലാണ് പലിശടക്കം തിരിച്ചടു നടത്തേണ്ടത്.

2006 മുതല്‍ 2008 ജൂണ്‍ വരെയുള്ള കാലത്ത് എന്‍ഡിടിവിയുടെ ഓഹരി ഇടപാടുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആരോപിച്ചു ലഭിച്ച പരാതികളിലാണ് സെബിയുടെ നടപടി. ഇന്‍സെഡര്‍ ട്രെയ്ഡിങ് ചട്ടങ്ങള്‍ ലംഘിച്ച് പ്രണോയ് റോയിയും രാധികയും എന്‍ഡിടിവി ഷെയറുകള്‍ വാങ്ങിക്കൂട്ടിയതായും അതുവഴി നേട്ടമുണ്ടാക്കിയെന്നും സെബി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ ഇരുവരെയും രണ്ടു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ