ധനകാര്യം

ചാഞ്ചാടി എണ്ണ വില; രാജ്യത്ത് വില നിര്‍ണയം മരവിപ്പിച്ചു, 18 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഏറ്റക്കുറച്ചില്‍ പ്രകടിച്ചതോടെ രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ച് പൊതു മേഖലാ എണ്ണ കമ്പനികള്‍. പതിനെട്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസം ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. തുടക്കത്തില്‍ ബാരലിന് എഴുപതു ഡോളറിലേക്കു താഴ്ന്ന വില ഉടന്‍ തന്നെ എഴുപത്തിയേഴിലേക്ക് ഉയര്‍ന്നു. പിന്നീട് വില വീണ്ടും 70ല്‍ എത്തിയെങ്കിലും അതില്‍ നിന്നില്ല. 75ലേക്ക് വര്‍ധിച്ച വില മാസാവസാനം 72.5ല്‍ ആയിരുന്നു. 

രാജ്യാന്തര വിപണിയിലെ വിലക്കുറവിനെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു കമ്പനികള്‍. 

കഴിഞ്ഞ മാസം പതിനെട്ടിനു ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയാണ് വില. ഡല്‍ഹിക്കു പുറമേ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും പെട്രോള്‍ വില നൂറിനു മുകളിലായി. കേരളത്തില്‍ പലയിടത്തും വില നൂറു കടന്നിട്ടുണ്ട്. 

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 41 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഡല്‍ഹിയില്‍ 11.44 രൂപയാണ് വില ഉയര്‍ന്നത്. ഡീസല്‍ വില 9.14 രൂപയും കൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ