ധനകാര്യം

റിപ്പോ നിരക്കില്‍ അഞ്ചാം തവണയും വര്‍ധന; വായ്പാ പലിശ ഇനിയും ഉയരും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ അഞ്ചാം തവണയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോയുടെ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.

വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്താണ് നടപടിയെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക സാഹചര്യം അനിശ്ചിതത്വത്തില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ കുറവും ഉയര്‍ന്ന ഇന്ധന വിലയും സമ്പദ് രംഗത്തെ ബാധിച്ചിട്ടുണ്ട്. 

യുക്രെയ്ന്‍ യുദ്ധത്തിന്റെ പ്രത്യാഘാതമായി പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍