ധനകാര്യം

ഒരു കുവൈത്ത് ദിനാറിന് 265 രൂപ; ഗള്‍ഫ് കറന്‍സിക്ക് ഉയര്‍ന്ന വിനിമയ നിരക്ക്; കൂട്ടത്തോടെ പണമയച്ച് പ്രവാസികള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. 

ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് ഒരു കുവൈത്ത് ദിനാറിന് ലഭിക്കുക. 

ഡോളറിന് എതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും മാറ്റം വരുന്നത്. വിനിമയ നിരക്കിലൂടെ ലഭിക്കുന്ന ലാഭം പ്രയോജനപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ പണം നാട്ടിലേക്ക് അയക്കുകയാണ്. 

നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികള്‍ എത്തുന്നതോടെ ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നു. വരും മാസങ്ങളില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയും എന്ന വിലയിരുത്തല്‍ ഉയര്‍ന്നതോടെ പ്രവാസികളില്‍ പലരും ആ മാസം ആദ്യം ശമ്പളം നാട്ടിലേക്ക് അയക്കാതെ നീട്ടിവെക്കുന്ന പ്രവണതയും ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്