ധനകാര്യം

76 വര്‍ഷത്തെ പാരമ്പര്യം; എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജ ചരിത്രമായേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജ ചരിത്രമായേക്കും. എയര്‍ഇന്ത്യയെ അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ കൂടെ ഭാഗ്യചിഹ്നത്തിലും മാറ്റം വരുത്താന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാറി വന്ന സാഹചര്യം കണക്കിലെടുത്താണ് ഭാഗ്യചിഹ്നത്തില്‍ മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ബിസിനസ് യാത്രക്കാരും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുമാണ്. ഇവര്‍ക്ക് മഹാരാജയുടെ പ്രാധാന്യം അറിയണമെന്നില്ല. 

പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഭാഗ്യചിഹ്നം കൊണ്ടുവരുന്ന കാര്യമാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്.എയര്‍പോര്‍ട്ട് ലോഞ്ചുകളിലും പ്രീമിയം ക്ലാസുകളിലും മഹാരാജ ചിത്രം ഉപയോഗിക്കുമെങ്കിലും ഇതിനെ ഭാഗ്യചിഹ്നമായി അവതരിപ്പിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 1946ലാണ് മഹാരാജ ചിഹ്നം രൂപകല്‍പ്പന ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല