ധനകാര്യം

ഈ വര്‍ഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ 40,000 പേരെ നിയമിക്കും; ടിസിഎസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  നടപ്പുസാമ്പത്തിക വര്‍ഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ 40,000 പേരെ പുതുതായി നിയമിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനി ടിസിഎസ്. കമ്പനിയില്‍ വലിയ തോതില്‍ പിരിച്ചുവിടല്‍ ഉണ്ടാവില്ലെന്ന് ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. കമ്പനിയുടെ മനുഷ്യവിഭവശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'ടാലന്റ് പൂളിലേക്ക് പരിചയമ്പന്നരായ ആളുകളെ  ചേര്‍ക്കുന്നത് തള്ളിക്കളയുന്നില്ല. എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ചായിരിക്കും നിയമന നടപടികള്‍ സ്വീകരിക്കുക. പരിചയമ്പന്നരായ ആളുകള്‍ വേണമെന്ന് കരുതുമ്പോള്‍ ഞങ്ങള്‍ കുറച്ച് ലാറ്ററുകളെ നിയമിക്കുന്നു. കഴിഞ്ഞ 12 മുതല്‍ 14 മാസങ്ങളില്‍, ഇത്തരത്തില്‍ പരിചയമ്പന്നരായ ആളുകളുടെ കുറവ് കണ്ടു. അത് എത്രത്തോളം തുടരുമെന്ന് ഞങ്ങള്‍ക്കറിയില്ല, അതിനാല്‍ ഞങ്ങള്‍ ധാരാളം ജോലിക്കാരെ നിയമിച്ചു. ഞങ്ങള്‍ക്ക് ഒരു ബെഞ്ച് നിര്‍മ്മിക്കാന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍. ഞങ്ങളുടെ ഉപയോഗം നിലവില്‍ 85% ആണ്. ഞങ്ങള്‍ ഏകദേശം 87-90% വരെ പ്രവര്‍ത്തിച്ചിരുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് തരത്തിലുള്ള ആവശ്യത്തിനും സേവനം നല്‍കാന്‍ ടിസിഎസിന് ഒരു ബെഞ്ച് ഉണ്ടെന്ന് ഗണപതി സുബ്രഹ്മണ്യം സുബ്രഹ്മണ്യം പറഞ്ഞു. '6 ലക്ഷം ജീവനക്കാരില്‍ ഏകദേശം 10 ശതമാനം, അതായത് ഏകദേശം 60,000 ആളുകള്‍ ബെഞ്ചിലുണ്ട്, അവരെ ഉല്‍പ്പാദനപരമായി വിന്യസിക്കാനാകും. എന്നാല്‍ ഈ ആളുകളെല്ലാം കഴിഞ്ഞ 12 മാസമായി പരിശീലനം, ഇന്‍ഡക്ഷന്‍, എന്നിവയിലൂടെ കടന്നുപോയി. ഉല്‍പ്പാദനക്ഷമമായ വിവിധ പദ്ധതികളിലേക്ക് ഇവരെ വിന്യസിക്കേണ്ടതുണ്ട്,'- അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്