ഗ്യാലക്‌സിഎസ്22 ഫൈവി ജി ഫോണ്‍
ഗ്യാലക്‌സിഎസ്22 ഫൈവി ജി ഫോണ്‍ image credit: samsung
ധനകാര്യം

സാംസങ് ഗ്യാലക്‌സി എസ്22 5G ഫോണ്‍ പകുതി വിലയ്ക്ക്; ഫീച്ചറുകള്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, ഗ്യാലക്‌സി എസ് സീരീസില്‍ ഉള്‍പ്പെട്ട എസ്22 ഫൈവി ജി ഫോണ്‍ വിപണിയില്‍ ഇറക്കിയത്. 72,999 രൂപയായിരുന്നു അന്ന് പ്രാരംഭ വില. ഇപ്പോള്‍ പകുതി വിലയ്ക്ക് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ വില കുറയ്ക്കാനുള്ള കാരണം വ്യക്തമല്ല. എക്‌സ്‌ചേഞ്ച് ഓഫറോ ബാങ്ക് ഡിസ്‌കൗണ്ടോ ഒന്നും കൂടാതെയാണ് ഓണ്‍ലൈന്‍ വഴി വില കുറച്ച് വില്‍ക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഫോണ്‍ ആണെങ്കിലും പ്രീമിയം ഫോണ്‍ ആയതിനാല്‍ തന്നെ മികച്ച പെര്‍ഫോമന്‍സും പ്രീമിയം ഗ്ലാസ്-മെറ്റല്‍ ബോഡി, എക്സ്‌ക്ലൂസീവ് അള്‍ട്രാ-വൈഡ്, ടെലി ഫോട്ടോ ലെന്‍സുള്ള 50 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് തുടങ്ങി നിരവധി മുന്‍നിര ഫീച്ചറുകളും ഇതിലുണ്ട്. 120hz റിഫ്രഷ് നിരക്കുള്ള 6.1 ഇഞ്ച് amoled ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 3,700mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റു സവിശേഷതകള്‍. IP68 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഇതിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റ് ആണ് ഗാലക്‌സി എസ്22 5ജിയുടെ കരുത്ത്. 8GB റാമും 256GB വരെ ഇന്റേണല്‍ സ്റ്റോറേജും ഇതിലുണ്ട്. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, എഫ്/1.8 അപ്പേര്‍ച്ചര്‍, ഒഐഎസ് എന്നിവയുടെ പിന്തുണയുള്ള 50എംപി പ്രൈമറി സെന്‍സറും 12എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ്. സെല്‍ഫികള്‍ക്കായി, 10എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി