ജീവിതം

ആത്മാക്കളുമായി സെക്‌സ്: കിടപ്പറയിലെ പുരുഷന്‍മാരെക്കാള്‍ മികച്ചത് പ്രേതങ്ങളെന്ന് 27കാരിയുടെ വെളിപ്പെടുത്തല്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രേതവുമായി സെക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ കുറച്ച് തമാശയായി തോന്നുന്നുണ്ടോ? എന്നാല്‍ അമിത്തീസ്റ്റ് റിയാം എന്ന സ്ത്രീ നിങ്ങളെ ഞെട്ടിക്കും. ബ്രിസ്റ്റോളില്‍ നിന്നുള്ള അമിത്തീസ്റ്റ് റിയാം താന്‍ കഴിഞ്ഞ 12 വര്‍ഷമായി 20 വ്യത്യസ്ത പ്രേതങ്ങളുമായി സെക്‌സ് ചെയ്തിരുന്നതായി അവകാശപ്പെടുകയാണ്. അവരെല്ലാം കിടപ്പുമുറിയിലെ പുരുഷന്‍മാരെക്കാള്‍ മികച്ചവരായിരുന്നെന്നാണ് റിയാം പറയുന്നത്. 

27കാരിയായ റിയാം 'ദിസ് മോര്‍ണിംഗ്' എന്ന ടെലിവിഷന്‍ പരിപാടിയിലാണ് തന്റെ ഈ അനുഭവം തുറന്ന് പറഞ്ഞത്. 

സ്പിരിച്വല്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന റിയാം തന്റെ ഭാവി വരനുമായി പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ മുതലാണ് ഇക്കാര്യങ്ങളുടെയെല്ലാം തുടക്കമെന്ന് പറയുന്നു. 

പ്രേതവുമായി സെക്‌സ് ചെയ്തപ്പോഴൊക്കെ തനിക്ക് വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നതായി റിയാം പരിപാടിയില്‍ പറഞ്ഞു. ഒരിക്കല്‍ പോലും പ്രേതത്തെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും തനിക്ക് ഉറപ്പായും ആ സാനിധ്യം അനുഭവപ്പെട്ടിരുന്നെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഒരു ആത്മാവുമായി മൂന്ന് വര്‍ഷം നീണ്ടുനിന്ന അടുപ്പം ഉണ്ടായിരുന്നെന്നും അതിനുശേഷം തന്റെ പങ്കാളി ഈ കാര്യം കണ്ടെപിടിച്ചെന്നും റിയാം പറയുന്നു. പിന്നീടാണ് മറ്റ് ആത്മാക്കളിലേക്ക് പോകേണ്ടിവന്നത്. ഫാന്റം പ്രെഗ്നന്‍സി പോലുള്ളവ പരിക്ഷിക്കാന്‍ പോലും ശ്രമിച്ചിരുന്നെന്ന് റിയാം പരിപാടിയില്‍ തുറന്നുപറഞ്ഞു. 

എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഉറക്കകുറവ് മൂലമോ സ്വബോധമില്ലാത്ത അവസ്ഥയില്‍ നീങ്ങുന്നതു മൂലമോ സംഭവിക്കുന്നതാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'