ജീവിതം

സുഹൃത്തിന്റെ കഴുത്ത് മുറിച്ചു, ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് യുവതി

സമകാലിക മലയാളം ഡെസ്ക്

സുഹൃത്തായ യുവതിയുടെ കഴുത്ത് മുറിച്ച് നിലവിളിക്കാന്‍ കഴിയാത്ത വിധമാക്കിയതിന് ശേഷം അവരുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന കുഞ്ഞിനെ പുറത്തെടുത്തു. ന്യൂയോര്‍ക്കിലെ ഒരു കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ സംഭവങ്ങളാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിക്കുന്നത്. 

അന്‍ജെലിക്യു സട്ടോന്‍ എന്ന യുവതിയുടെ വിവാഹ ദിവസമായിരുന്നു കുട്ടിക്കാല സുഹൃത്തായ യുവതിയുടെ ക്രൂരത. വിവാഹ സമയത്ത ഇവര്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ വിവാഹത്തിനായി പോകുന്ന വഴിയില്‍ വെച്ച് യുവതിയെ ആഷ്‌ലെ എന്ന സുഹൃത്ത് വിവാഹ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് അന്‍ജെലിക്യുവിനെ തടഞ്ഞുനിര്‍ത്തുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. 

കഴുത്ത് മുറിച്ചതിന് ശേഷം കത്തി ഉപയോഗിച്ച് വയറിന്റെ കീഴ്ഭാഗവും മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭപാത്രം മുഴുവനുമായിട്ടായിരുന്നു പുറത്തെടുത്തത്. ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം ഗര്‍ഭപാത്രം ടൊയ്‌ലറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്