ജീവിതം

കാമുകിക്കായി രണ്ട് കാമുകന്മാര്‍ നടുറോഡില്‍ തല്ലുകൂടി, പക്ഷേ യുവതി പോയത് മൂന്നാമത്തെ കാമുകനൊപ്പം

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; ഒരു പെണ്ണിന് വേണ്ടി രണ്ട് പേര്‍ റോഡില്‍ തല്ലുകൂടി, പക്ഷേ ഇവരെ രണ്ടു പേരെയും നിഷ്‌കരുണം തള്ളിക്കൊണ്ട് യുവതി മറ്റൊരാള്‍ക്കൊപ്പം പോയി. ബാംഗ്ലൂരിലെ നെലമംഗല ദേശിയപാതയിലാണ് കാമുകന്മാരെയും പൊലീസിനേയും കുഴക്കിയ സംഭവമുണ്ടായത്. ശശികല എന്ന സ്ത്രീയാണ് കഥാനായിക. ഇവരുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സിദ്ധരാജ്, മൂര്‍ത്തി എന്നിവരാണ് റോഡില്‍ വഴക്കിട്ടത്. അവസാനം രംഗം വഷളായതോടെ പ്രശ്‌നത്തില്‍ പൊലീസ് ഉടപെട്ടപ്പോഴാണ് രണ്ട് കാമുകന്മാരെയും തള്ളിപ്പറഞ്ഞ് ശശികല മൂന്നാമനൊപ്പം പോയത്. 

കഴിഞ്ഞ വര്‍ഷം മുതല്‍ മൂര്‍ത്തിയ്‌ക്കൊപ്പമാണ് ശശികല ജീവിച്ചിരുന്നത്. അതിനിടെയാണ് ഇവര്‍ സിദ്ധരാജിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി. അവസാനം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ ശശികലയും സിദ്ധരാജും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് മൂര്‍ത്തി വരുന്നത്. തുടര്‍ന്ന് ഇരു കാമുകന്മാരും തന്റെ കാമുകിക്കായി പിടിവലിയായി. 

പ്രശ്‌നം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെട്ടത്. എന്നാല്‍ ഇരുവരില്‍ ആരുടെ കൂടെ പോകണമെന്നു ചോദിച്ചപ്പോള്‍ രണ്ടുപേരെയും വേണ്ടെന്നായി മറുപടി. ഇതിനിടെ സുഹൃത്ത് എന്നവകാശപ്പെട്ട് എത്തിയ മറ്റൊരാള്‍ക്കൊപ്പം ഇവര്‍ പോയി. നടുറോഡില്‍ ബഹളമുണ്ടാക്കിയതിനു മൂര്‍ത്തിക്കും സിദ്ധരാജുവിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ