ജീവിതം

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ യുവാവിന്റെ സാഹസിക പ്രകടനം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാഞ്ഞുവരുന്ന ട്രെയിനെ വകവെക്കാതെ റെയില്‍വേ ട്രാക്കില്‍ കിടന്ന് അഭ്യാസം കളിക്കുന്ന കാശ്മീരി യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യുവാവിന്റെ ജീവന്‍ പണയം വെച്ച് എടുത്ത വീഡിയോ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ല. ഇന്നലെ മുതലാണ് ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ കമിഴ്ന്നുകിടന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം. യുവാവിന്റെ സുഹൃത്തുക്കളിലാരോ ആകാം വീഡിയോ പകര്‍ത്തി വാട്‌സ്ആപിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നത്. 

കശ്മീരികള്‍ ഉപയോഗിക്കുന്ന പരമ്പരാഗത വസ്ത്രമാണ് വീഡിയോയില്‍ യുവാവ് ഉപയോഗിച്ചിരിക്കുന്നത്. ട്രെയിന്‍ വരുന്ന സമയത്ത് ട്രാക്കില്‍ കമിഴ്ന്ന് കിടന്ന് ട്രെയിന്‍ പോയശേഷം അപകടമൊന്നും കൂടാതെ വളരെ സന്തോഷത്തോടെയാണ് ഇയാള്‍ എഴുന്നേറ്റ് വരുന്നത്.

എന്നാല്‍ ഈ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം അഭ്യാസങ്ങള്‍ മറ്റുള്ളവരും അനുകരിക്കാതിരിക്കാന്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്.

വലിയ മണ്ടത്തരമാണ് ഈ യുവാവ് കാണിക്കുന്നതെന്നും വിശ്വസിക്കാന്‍ ആവുന്നില്ലെന്നുമായിരുന്നു ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. ഇത്തരം സാഹസികത തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

അതേസമയം ഇത്തരം വീഡിയോകള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീഡിയോയ്‌ക്കെതിരെ സര്‍ക്കാരില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ