ജീവിതം

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി ഓവനില്‍ വെച്ച് കത്തിച്ചു, എല്ലിന്‍ കഷ്ണങ്ങള്‍ തടാകത്തില്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

അഞ്ച് വയസുകാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് മകളുടെ മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി ഓവനില്‍ വെച്ച് കത്തിച്ചു. ഉക്രെയ്‌നിലാണ് സംഭവം. മകളെ ചുമരിന് നേരെ എടുത്തെറിഞ്ഞതിലൂടെ തലയടിച്ച് വീണ കുട്ടി മരിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ഓവനില്‍ വെച്ച് കത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

ഡാരിന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പിതാവ് പവേല്‍ മാകാര്‍ചുക്ക്(50)നെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ എല്ലിന്‍ കഷ്ണങ്ങള്‍ അടുത്തുള്ള തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ക്രൂരത. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ദത്തെടുത്ത മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു ഡരെന താമസിച്ചിരുന്നത്. എന്നാല്‍ മൂന്ന് മാസത്തിന് മുന്‍പ് യഥാര്‍ഥ മാതാപിതാക്കളുടെ അടുത്തേക്കെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ മകളുടെ വേഷം ധരിപ്പിക്കുകയും ചെയ്തിരുന്നു ഇവര്‍. പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം