ജീവിതം

മുടിയും താടിയും വെട്ടി, കുളിപ്പിച്ചു, തെരുവില്‍ അലഞ്ഞ മനുഷ്യനോട് പൊലീസുകാരന്റെ കാരുണ്യം; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

താടിയും മുടിയും നീട്ടി, മുഷിഞ്ഞ വസ്ത്രവും  ധരിച്ച് തെരുവില്‍ അലഞ്ഞിരുന്ന ആളോടുള്ള ഒരു പൊലീസുകാരന്റെ കാരുണ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോന്നി പൊലീസ് സ്റ്റോഷനിലെ ഉദ്യോഗസ്ഥനായ സുബീക്ക് റഹീം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ മനുഷ്യത്വംകൊണ്ട് സൈബര്‍ ലോകത്തിന്റെ മനസു കീഴടക്കുന്നത്. ആരോരും സഹായമില്ലാതെ പത്തനംതിട്ട കൊന്നിയിലെ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് സുബീക്ക് തണലൊരുക്കിയത്. 

പൊലീസ് വേഷത്തില്‍ സുബീക്ക് തെരുവില്‍ അലഞ്ഞയാളുടെ മുടിയും താടിയും വെട്ടുന്നതിന്റെയും കുളിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ആനകുത്തിയിലെ ലൂര്‍ദ് മാതാ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു. 

ഒരാള്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്ന് സുബീക്കിന് ഫോണ്‍കോള്‍ വന്നതോടെയാണ് അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അന്വേഷിച്ചിറങ്ങിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സുബീക്ക് ഇയാളെ കണ്ടെത്തുന്നത്. മുടിയും താടിയും വെട്ടിയൊതുക്കി വൃത്തിയാക്കി, കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി.

ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുബീക്ക് റഹീം പറയുന്നു. ഇതാദ്യമായല്ല തെരുവില്‍ അലയുന്നവര്‍ക്ക് സുബീക്ക് അഭയം നല്‍കാനെത്തുന്നത്. ഈയടുത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട്, കണ്ണിന് തിമരം ബാധിച്ച നിലയില്‍ കണ്ടെത്തിയ ബാലചന്ദ്രന്‍ എന്നയാളെ അഭയകേന്ദ്രത്തിലാക്കിയതും സുബീക്കിന്റെ നേതൃത്വത്തിലാണ്. സുബീക്കിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. സുബീക്ക് കേരളപൊലീസിന് തന്നെ അഭിമാനമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു