ജീവിതം

കടൽ ജീവിയുടെ ശരീരത്തിൽ ട്രംപിന്റെ പേര് പച്ച കുത്തി; മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആളെ കണ്ടെത്തിയാൽ പ്രതിഫലം 3,668,968 രൂപ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കടൽ ജീവിയുടെ ശരീരത്തിൽ അമേരിക്കൻ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ പേര് പച്ച കുത്തിയ നിലയിൽ! കടൽ സസ്തനിയായ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപിന്റെ പേരെഴുതിയുള്ള ക്രൂരത. മിണ്ടാപ്രാണിയോട് ഇത്തരത്തിൽ ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. 

ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് മാനറ്റി. സാധു മൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളർ (3,668,968 രൂപ) ആണ് പ്രതിഫലം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപും അനുയായികളും വൻ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനിടെയാണ് മറ്റൊരു വിവാദം കൂടി ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു