കായികം

സൈനയെ തോല്‍പ്പിച്ചു സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ സൂപ്പര്‍ താരങ്ങളായ സൈനയും സിന്ധുവും തമ്മലുള്ള പോരാട്ടത്തില്‍ ജയം സിന്ധുവിനൊപ്പം നിന്നു. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലാണ് സൈന നെഹ് വാളിനെ തോല്‍പ്പിച്ച് പിവി സിന്ധു സെമി ഫൈനലില്‍ കടന്നത്. 

ആവേശമേറിയ മത്സരത്തില്‍ 21-16, 22-20 എന്ന സ്‌കോറിനാണ് സിന്ധു സൈനയെ അടിയറവ് പറയിച്ചത്. കൊറിയയുടെ സങ് ജി ഹ്യൂനാണ് സിന്ധുവിന് സെമിയില്‍ എതിരാളി. 

സൈനയും സിന്ധുവും അന്താരാഷ്ട്ര ലെവലിലുള്ള മത്സരത്തില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് തമ്മില്‍ ഏറ്റുമുട്ടിയത്. 2014ല്‍ സെയ്ഡ് മോഡി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ അന്ന് സൈനക്കായിരുന്നു ജയം. കഴിഞ്ഞ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു താരങ്ങളും തമ്മില്‍ നടന്നത്. ആദ്യ ഗെയിമില്‍ 9-9 എന്ന പോയിന്റ് വരെ എത്തി. പിന്നീട് കൂടുതല്‍ ആക്രമിച്ചു കളിച്ച സൈനക്ക് പിഴവുകള്‍ തിരിച്ചടിയാപ്പോള്‍ സിന്ധു ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിലും ആക്രമോത്സുകത പ്രകടിപ്പിച്ച സൈനയ്ക്ക് മാച്ച് പോയിന്റ് ലഭിച്ചെങ്കിലും അതിനിടയില്‍ വരുത്തിയ പിഴവ് മത്സരം നഷ്ടപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു