കായികം

അത്ഭുതമൊന്നും സംഭവിച്ചില്ല;  ബ്രസീല്‍ മൂന്നാമത്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ മാലിക്കെതിരെ ബ്രസീലിന് വിജയം. രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മാലിയെ തകര്‍ത്തത്. തീപാറുന്ന മത്സരമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. കളി തുടങ്ങിയത് മുതല്‍ ബ്രസീലിനെ ഞെട്ടിക്കുന്ന പ്രകടനം മാലി പുറത്തെുത്തു. മികച്ച അവസരങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍  മാലി ഗോള്‍കീപ്പറുടെ വലിയ പിഴവിലൂടെ ബ്രസീല്‍  ആദ്യ ഗോള്‍ നേടി. 

ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ മൂന്നുഗോള്‍ക്ക് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം തടഞ്ഞത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മലി ബ്രസീന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഇലവനില്‍ സൂപ്പര്‍ താരങ്ങളായ ലിങ്കണെയും പൗളിഞ്ഞോയെയും അണിനിരത്തിയാണ് ബ്രസീല്‍ പരിശീലകന്‍ ടീമിനെ കളത്തിലിറക്കിയത്

ആദ്യപുകതിയില് ഇരുട ടീമുകളും ഗോള്‍ നേടിയില്ല. 55ാം മിനിറ്റില്‍ അലനാണ് ബ്രസീലിനായി ഗോള്‍ നേടിയത്. നേരെ കൈകളിലേക്ക് ഉരുണ്ടുവന്ന പന്ത് കൈകള്‍ക്കടിയിലൂടെ ഗോള്‍ പോസ്റ്റിലേക്ക് ഉരുണ്ടുകയറുകയായിരുന്നു. ബ്രസീല്‍ പോസ്റ്റിലേക്ക് വെടിയുണ്ട കണക്കായിരുന്നു മാലിയുടെ പിന്നീടുള്ള മുന്നേറ്റം. എങ്കിലും ബ്രസീല്‍ വല കുലുക്കാന്‍ അവര്‍ക്കായില്ല. അലനും യൂറി അല്‍ബേര്‍ട്ടോയുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഇന്ത്യയില്‍ മത്സരത്തിനെത്തുമുന്‍പ് ചാമ്പ്യന്‍മാരുകുമെന്ന് എല്ലാവരും പ്രവചിച്ച ടീമുകളിലൊന്നായിരുന്നു ബ്രസില്‍. മൂന്നാം സ്ഥാനക്കാരായാണ് അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന്റെ മടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു