കായികം

ഐപിഎല്‍ വാതുവെപ്പില്‍ കുറ്റം സമ്മതിച്ച് അര്‍ബാസ് ഖാന്‍; ആറ് വര്‍ഷമായി ഐപിഎല്‍ വാതുവെപ്പ് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ വാതുവെപ്പില്‍ കുറ്റം സമ്മതിച്ച് നടനും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍. ഐപിഎല്‍ വാതുവെപ്പില്‍ ഭാഗമായെന്നും 2.86 കോടി രൂപ വാതുവെപ്പിലൂടെ ഇടപാടുകാര്‍ കൈക്കലാക്കിയെന്നുമാണ് അര്‍ബാസ് ഖാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ആറ് വര്‍ഷമായി ഐപിഎല്‍ വാതുവെപ്പില്‍ താന്‍ ഭാഗമായെന്നാണ് താനെ പൊലീസിനോട് അര്‍ബാസ് ഖാന്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. വാതുവെപ്പ് ടീമിലെ പ്രധാനിയായ സോനു ജലന്‍ 2.80 കോടി രൂപ തനിക്ക് തിരികെ തരാന്‍ തയ്യാറായില്ലെന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുതയായിരുന്നു എന്നും അര്‍ബാസ് ഖാന്‍ പൊലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. 

സോനു ജലാനേയും അര്‍ബാസ് ഖാനേയും നേര്‍ക്കുനേര്‍ ഇരുത്തിയായിരുന്നു താനെ പോലീസ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അര്‍ബാസ് ഖാനെ കഴിഞ്ഞ ദിവസം താനെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താരം കുറ്റസമ്മതം നടത്തിയത്. 

ഡി കമ്പനിയിലെ പ്രധാന കണ്ണിയായ സോനു ജലാനെ പിടികൂടാന്‍ പൊലീസിന് സാധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അര്‍ബാസ് ഖാനെ കൂടാതെ വേറെയും ബോളിവുഡ് പേരുകള്‍ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ് 15ന് മുംബൈയില്‍ വെച്ചായിരുന്നു സോനു ജലാന്‍ ഉള്‍പ്പെടെ റാക്കറ്റിലെ നാല് പേരെ താനെ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ