കായികം

ഒറ്റ മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍; ഗോവയില്‍ നിന്ന് കളി തട്ടിയെടുത്ത് ജംഷഡ്പുര്‍

സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്‌സിക്ക് സീസണിലെ രണ്ടാം ജയം. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ അവര്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഗോവയുടെ ആദ്യ തോല്‍വിയാണിത്. 

മത്സരത്തില്‍ ഇരു ടീമുകളും കട്ടയ്ക്ക് തന്നെ പൊരുതി. ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ നേടി ഇരു സംഘവും പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. മത്സരത്തിലെ ശേഷിച്ച മൂന്ന് ഗോളുകള്‍ ജംഷഡ്പുര്‍ ഗോവന്‍ വലയിലാക്കിയത് രണ്ടാം പകുതിയിലായിരുന്നു. 

ജംഷഡ്പുരിനായി മിഷേല്‍ സൂസൈരാജ് ഇരട്ട ഗോളുകള്‍ നേടി. 17ാം മിനുട്ടില്‍ സൂസൈരാജാണ് ജംഷഡ്പുരിനായി ആദ്യം ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ മൊര്‍താഡ ഫാല്‍ ഗോവയെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയുടെ 50ാം മിനുട്ടില്‍ സൂസൈരാജ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡുയര്‍ത്തി. പിന്നീട് ഒറ്റ മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകള്‍ ഗോവയുടെ തിരുച്ചുവരവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. 77ാം മിനുട്ടില്‍ മെമോയും 78ാം മിനുട്ടില്‍ സുമീത് പാസിയും വല ചലിപ്പിച്ചു. 

ജയത്തോടെ പത്ത് പോയിന്റുമായി ജംഷഡ്പുര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും ഗോവ രണ്ടാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം