കായികം

അന്ന് ഹര്‍ഭജന്‍ തന്നെ തല്ലിയതിന് കാരണം ഇതാണ്; തുറന്നു പറഞ്ഞ് ശ്രീശാന്ത്‌

സമകാലിക മലയാളം ഡെസ്ക്

ര്‍ഭജന്റെ അടികൊണ്ട് അന്ന് ശ്രീശാന്ത് ഗ്രൗണ്ടില്‍ നിന്ന് കരഞ്ഞു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ വെളിപ്പെടുത്തി ശ്രീശാന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് 12 ലാണ് ശ്രീശാന്ത് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സംഭവം തുറന്നു പറഞ്ഞത്. തന്റെ അതിരുവിട്ട പെരുമാറ്റമാണ് ഭാജിയെ പ്രകോപിതനാക്കിയതെന്നും എന്നാല്‍ ആ സമയത്തെ നിസ്സഹായാവസ്ഥയില്‍ കരഞ്ഞുപോവുകയായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. 

2008 ലെ ഐപിഎല്‍ മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു ശ്രീശാന്ത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഹര്‍ഭജന്‍ കളിച്ചിരുന്നു. മുംബൈയുടെ ഹോംഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ പഞ്ചാബ് വിജയം സ്വന്തമാക്കി. ഇതിന്റെ അമിത സന്തോഷത്തില്‍ ഹര്‍ജന്റെ അടുത്തു ചെന്ന് നിര്‍ഭാഗ്യം എന്നു പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഇത് കേട്ട് ഭാജി കൈയിന്റെ പിന്‍ഭാഗം കൊണ്ട് തന്നെ അടിക്കുകയായിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നത്. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തന്നെ പ്രകോപിപ്പിക്കരുതെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നതായും ശ്രീശാന്ത് വെളിപ്പെടുത്തി. 

'ആ മത്സരം ഞാന്‍ സീരിയസായി എടുത്തു. ഗ്രൗണ്ടില്‍ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോള്‍ ഭാജിയുടെ അടുത്തുചെന്ന് കൈ തരാന്‍ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങള്‍ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കില്‍ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.അതൊരു തല്ലാണെന്നുപോലും പറയാന്‍ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടില്‍ അവര്‍ തോറ്റു നില്‍ക്കുകയാണ്. ആ സമയത്ത് ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാന്‍ കരഞ്ഞുപോയി.' ശീശാന്ത് പറഞ്ഞു.

എന്നാല്‍ ഹര്‍ഭജന്‍ തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഷോയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഹര്‍ഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായതിന് ശേഷവും ശ്രീശാന്ത് നിരവധി വാവാദങ്ങളാണ് സൃഷ്ടിച്ചത്. മറ്റ് മത്സരാര്‍ത്ഥികളോട് മോശമായി പെരുമാറിയതും ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ