കായികം

ബലാത്സംഗം അറപ്പുളവാക്കുന്നത്, അവിടെ നടന്നതെല്ലാം പൂര്‍ണ സമ്മതത്തോടെ എന്ന് ക്രിസ്റ്റിയാനോ

സമകാലിക മലയാളം ഡെസ്ക്

ലൈംഗീക ആരോപണങ്ങളില്‍ മറുപടിയുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മൗനം വെടിയാന്‍ ക്രിസ്റ്റ്യാനോ നിര്‍ബന്ധിതനായിരിക്കുകയാണ്. വ്യക്തത വരുത്തുന്നതിന് ഒരിക്കല്‍ കൂടി പറയുന്നു, 2009ല്‍ ലാസ് വേഗാസില്‍ വെച്ച് നടന്നത് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ്, അഭിഭാഷകന്‍ മുഖേന ക്രിസ്റ്റിയാനോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

വെറുപ്പുളവാക്കുന്ന ക്രൈം ആണ് ബലാത്സംഗം. അത് ഞാന്‍ വിശ്വസിക്കുന്ന എല്ലാത്തിനും എതിരാണ്. എനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ എല്ലാം ശക്തമായി എതിര്‍ക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. കാത്‌റിന്‍ മയോര്‍ഗയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ലാസ് വേഗാസ് പൊലീസ് വ്യക്തമാക്കിയിരുന്നു. 

കാത്‌റിനുമായി ക്രിസ്റ്റ്യാനോ 2010ല്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇന്ന് ഇപ്പോള്‍ സംഭവിക്കുന്നത് പോലെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാതിരിക്കാനായിരുന്നു അത്. അതല്ലാതെ, ബലാത്സംഗം ചെയ്തു എന്നതിന് കുറ്റസമ്മതം അല്ല ആ ഒത്തുതീര്‍പ്പെന്ന് ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍