കായികം

അടി തെറ്റിയാല്‍ ഫെഡററും! യുഎസ് ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, തോല്‍വി ജോണ്‍ മില്‍മനോട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ദ്യോക്കോവിച്ച്- ഫെഡറര്‍  കളി കാത്തിരുന്നവരെ നിരാശരാക്കി യുഎസ് ഓപണില്‍ നിന്നും റോജര്‍ ഫെഡറര്‍ മടങ്ങി. ലോക അമ്പത്തിയഞ്ചാം റാങ്കുകാരനായ ജോണ്‍ മില്‍മനോടാണ് ഫെഡറര്‍ പരാജയം ഏറ്റുവാങ്ങിയത്. പിഴവുകളുടെ ഘോഷയാത്രയായിരുന്നു മൂന്ന് മണിക്കൂര്‍ 35 മിനിറ്റ് നീണ്ട കളിയിലുടനീളം . 77 തവണ ഷോട്ട് നഷ്ടമാക്കിയതിന് പുറമേ പത്ത് ഡബിള്‍ ഫോള്‍ട്ടുകളും ഇതിഹാസ താരം വരുത്തി. 

37 കാരനായ ഫെഡററുടെ കരിയറിലെ ഏറ്റവും മോശം സര്‍വ്വീസുകളായിരുന്നു മില്‍മനുമായുള്ള കളിയില്‍ കണ്ടത്. 3-6,7-5,7-6,7-6 സെറ്റുകള്‍ക്കായിരുന്നു മില്‍മന്റെ വിജയം. 41 തവണ യുഎസ് ഓപണില്‍ കളിക്കാനിറങ്ങിയിട്ടുള്ള ഫെഡറര്‍ ഇതാദ്യമായാണ് 50 റാങ്കിനപ്പുറമുള്ള ഒരു കളിക്കാരനോട് തോല്‍വിയേറ്റുവാങ്ങുന്നത്. രണ്ട് തവണ യുഎസ് ഓപണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചിനെ മില്‍മന്‍ ബുധനാഴ്ച നേരിടും.

21 ആം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ക്ക് രണ്ടും മൂന്നും സെറ്റുകള്‍ നഷ്ടമായി. കളിക്കിടയില്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താന്‍ ഫെഡറര്‍ക്കായില്ല. പൊതുവേ കളിക്കളത്തില്‍ ശാന്തനായി കാണപ്പെടുന്ന താരം ഇക്കുറി പല തവണയാണ് കാണികളുടെ ആരവത്തെ കുറിച്ച് പരാതി ഉയര്‍ത്തിയത്.  ശുദ്ധവായു ലഭിക്കാത്തത് പോലെ കളിക്കിടയില്‍ അനുഭവപ്പെട്ടുവെന്നും ക്ഷീണം തോന്നിയെന്നും പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല