കായികം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ലങ്കാദഹനം ; ബംഗ്ലാദേശിന്റെ ജയം 137 റണ്‍സിന്

സമകാലിക മലയാളം ഡെസ്ക്

 ദുബൈ : ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തോല്‍വി. 137 റണ്‍സിന്റെ പരാജയമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. 144 റണ്‍സുമായി മുഷ്ഫുഖുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മുഹമ്മദ് മിഥുന്റെ 63 റണ്‍സ് കൂടിയായപ്പോള്‍ ബംഗ്ലാദേശ് സുരക്ഷിത സ്ഥാനത്തെത്തി. മിഥുന് ഉറച്ച പിന്തുണയുമായി മഹ്മദുള്ള എത്തിയതോടെ 131 റണ്‍സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. 

ആദ്യ ഓവറില്‍ ലിറ്റന്‍ ദാസിനെയും ഷാക്കിബിനെയും പൂജ്യത്തിന് ലസിത് മലിംഗ പുറത്താക്കിയതോടെ ബംഗ്ലാദേശ് ടീമില്‍ ആശങ്ക പടര്‍ന്നുവെങ്കിലും പിന്നീടെത്തിയവര്‍ നിലയുറപ്പിക്കുകയായിരുന്നു. നാല് വിക്കറ്റാണ് കളിയില്‍ മലിംഗയുടെ സമ്പാദ്യം. 

49.3 ഓവറില്‍ 261 ന് ബംഗ്ലാദേശിന്റെ കളി അവസാനിച്ചു. പക്ഷേ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ നിര തകര്‍ന്നടിഞ്ഞു. 29 റണ്‍സെടുത്ത് ബൗളര്‍ ദില്‍റുവാന്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു