കായികം

അതിര്‍ത്തി ലംഘിക്കും കാഴ്ച; ഇനിയും വരട്ടെ മനോഹര ചിത്രങ്ങള്‍; ഇന്ത്യ- പാക് ആരാധകരുടെ കൈയടി നേടി ചഹല്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മറ്റൊരു ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം കൂടി അവസാനിച്ചു. ഇന്ത്യ വിജയം സ്വന്തമാക്കിയ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിര വീണുപോയി എട്ടു വിക്കറ്റ് പരാജയം ഏറ്റുവാങ്ങി. 

പക്ഷേ ആരാധകരുടെ മനസില്‍ തങ്ങി നിന്നത് മറ്റൊരു നിമിഷമായിരുന്നു. ഒരിന്ത്യന്‍ താരം പാക്കിസ്ഥാന്‍ താരത്തിന് മുന്നില്‍ മുട്ടുകുത്തിയിരുന്ന നിമിഷം. ആ രംഗം ഗാലറിയിലെ ഇന്ത്യന്‍ ആരാധകരുടേയും പാക് ആരാധകരുടേയും ഹൃദയങ്ങളും കീഴടക്കി.

പാക് താരം ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞതിനെ തുടര്‍ന്ന് അത് കെട്ടിക്കൊടുത്ത ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹലിന്റെ പ്രവര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പിന്നീട് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുള്ള പോസ്റ്റുകളായിരുന്നു നിറയെ. 

പാക് ഇന്നിങ്‌സിന്റെ 42ാം ഓവറിലാണ് സംഭവം. ഒന്‍പത് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ ചെറിയ സ്‌കോറിന് പുറത്താകുന്നതിന്റെ വക്കിലായിരുന്നു. ഇതിനിടയില്‍ ക്രീസിലുണ്ടായിരുന്ന പാക് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു പോയി. ബൗള്‍ ചെയ്യുകയായിരുന്ന ചഹല്‍ ഉടന്‍ തന്നെ സഹായത്തിനെത്തുകയായിരുന്നു. 

ചഹലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റില്‍ ഇന്ത്യന്‍ വനിതാ താരം ഹര്‍മന്‍പ്രീത് കൗറിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുന്ന പാക് വനിതാ താരം അനം അമിനിന്റെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. 

ഇന്ത്യ-പാക് മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. അതിര്‍ത്തിയിലടക്കം ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷിക്കുന്നത് എന്നതും ശ്രദ്ധേയം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ