കായികം

കത്തി കഴുത്തില്‍ വെച്ചു, ചോര ചീറ്റി; ആക്രമിക്കപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മകള്‍ വെളിപ്പെടുത്തി ക്വിറ്റോവ

സമകാലിക മലയാളം ഡെസ്ക്

പ്രാഗ്: സ്വന്തം വീട്ടില്‍ വെച്ച് ആക്രമണത്തിന് ഇരയായപ്പോഴുണ്ടായ നടുക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി ടെന്നീസ് താരം പെട്ര ക്വിറ്റോവ. കേസിന്റെ വിചാരണ നടക്കവെ കോടതിയിലാണ്, രണ്ട് വര്‍ഷം മുന്‍പുണ്ടായ ആ സംഭവത്തെ കുറിച്ച് ക്വിറ്റോവ വിവരിച്ചത്. 

ചെക്ക് റിപ്പബ്ലിക്കിലെ എന്റെ വീട്ടിലായിരുന്നു ഞാന്‍. ഡോര്‍ബെല്‍ കേട്ട് ചെന്ന് വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഡോപ്പിങ് ടെസ്റ്റിനുള്ളവര്‍ വന്നതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വെള്ളം ചൂടാക്കുന്നതിനുള്ള യന്ത്രം പരിശോധിക്കാന്‍ എത്തിയതാണ് എന്നാണ് അയാള്‍ പറഞ്ഞത്. ബാത്‌റൂമില്‍ ചെന്ന് അയാല്‍ പരിശോധിക്കുകയും ചെയ്തു. 

എന്നാല്‍ പൊടുന്നനെ അയാള്‍ എന്നെ കടന്നു പിടിച്ചു. കഴുത്തി കത്തിവെച്ചിപ്പോള്‍ ഞാന്‍ പിടി വിടുവിക്കാനായി ശ്രമിച്ചു. കത്തികൊണ്ട് പലയിടത്തും അപ്പോഴെനിക്ക് മുറിവേറ്റു. ഞരമ്പ് മുറിഞ്ഞ് ചോര ചീറ്റി. ഞാന്‍ അലറി കരഞ്ഞു. രക്ഷപെടുവാന്‍ വേണ്ടി ഒടുവില്‍ ഞാന്‍ അയാള്‍ക്ക് പണം വാഗ്ദാനം ചെയ്തു. മുപ്പതിനായിരം രൂപ വാങ്ങി അയാള്‍ എന്നെ മോചിപ്പിച്ചുവെന്നും ക്വിറ്റോവ പറയുന്നു. 

ഞരമ്പ് മുറിഞ്ഞ് ഇടതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയ്ക്ക് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. റാദിം സോന്ദ്രയെന്ന ആളായിരുന്നു താരത്തെ ആക്രമിച്ചത്. 5 മാസത്തിന് ശേഷമാണ് തിരികെ കോര്‍ട്ടിലേക്കെത്തുവാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ