കായികം

ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ഗോമതി ; കുറ്റം തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച ഗോമതി മാരിമുത്തു  ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. 800 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് നിലവില്‍ ഗോമതി. 

30 കാരിയായ ഗോമതിയുടെ മൂത്ര സാംപിളില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ബി സാംപിളും പോസിറ്റീവ് ആണെങ്കില്‍ നാല് വര്‍ഷം വരെ വിലക്കാണ് താരത്തെ കാത്തിരിക്കുന്നത്.  മെഡല്‍ തിരികെ വാങ്ങുകയും ചെയ്യും. ഗോമതിയുടേത് അടക്കം മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും നിരവധി വെങ്കലവുമായിരുന്നു ഇന്ത്യയുടെ നേട്ടം. 

 ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പിനിടയിലും ഗോമതി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. നാഡ ഇക്കാര്യം സമയത്തിന് അറിയിച്ചിരുന്നുവെങ്കില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കില്ലായിരുന്നുവെന്ന് അത്‌ലറ്റ്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. രാജ്യത്തിന് തന്നെ നാണക്കേടാവുന്ന സംഭവമാണിതെന്നും ഫെഡറേഷന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്