കായികം

മരണ സമയത്ത് മറഡോണ മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: മരണ സമയത്ത് മറഡോണ മദ്യം, മയക്കു മരുന്ന് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വഭാവികത ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിഹാസ താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ചികിത്സാ പിഴവ് കാരണമായിട്ടുണ്ടെന്ന നിലയില്‍ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതോടെയാണ് ചികിത്സാ പിഴവ് ഉണ്ടായോ എന്ന് അറിയാന്‍ വിശദമായ അന്വേഷണത്തിന് അര്‍ജന്റീനിയന്‍ ഭരണകൂടം ഉത്തരവിട്ടത്. 

ഇതോടെ വീണ്ടും വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. മറഡോണയുടെ മരണ ദിവസം നടന്ന ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്. നവംബര്‍ 25നാണ് ലോകത്തെ കണ്ണീരിലാഴ്ത്തി ഫുട്‌ബോള്‍ ഇതിഹാസം മറഞ്ഞത്. 

60ാം ജന്മദിനം ആഘോഷിച്ച് ഒരു മാസം പിന്നിടുന്നതിന് മുന്‍പായിരുന്നു മരണം. ജന്മദിനാഘോഷത്തിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വിശ്രമിക്കുന്നതിന് ഇടയിലാണ് മരണം തേടിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ