കായികം

കൊച്ചി സ്റ്റേഡിയത്തിനായുള്ള പിടിവലി; ഉടന്‍ വ്യക്തത വരുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോട് ജിസിഡിഎ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തി. പ്രാഥമിക ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. ഈ മാസം അവസാനത്തോടെ വീണ്ടും ചര്‍ച്ച നടത്തും. കൊച്ചി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തണം എന്ന് ജിസിഡിഎ ബ്ലാസ്‌റ്റേഴ്‌സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ഇനി വരുന്ന ചര്‍ച്ചയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളും കെസിഎ പ്രതിനിധികളും പങ്കെടുക്കും. കൊച്ചി സ്റ്റേഡിയത്തില്‍ ഫുട്‌ബോളിന് ഒപ്പം ക്രിക്കറ്റും നടത്താന്‍ അനുമതി തേടി ജിസിഡിഎയെ കെസിയെ സമീപിച്ചതോടെയാണ് ജിസിഡിഎ ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിക്കുന്നത്. 

കൊച്ചി സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നത് വൈകരുത് എന്ന് ജിസിഡിഎ ബ്ലാസ്‌റ്റേഴ്‌സിനെ അറിയിച്ചിട്ടുണ്ട്. ഫുട്‌ബോളിനൊപ്പം കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റും നടത്തണം എന്നതിന് അനുകൂലമായ നിലപാടാണ് ജിസിഡിഎയുടേത്. 

ജിസിഡിഎയുമായി കൊച്ചി സ്റ്റേഡിയം സംബന്ധിച്ച് 30 വര്‍ഷത്തെ കരാറാണ് കെസിഎക്കുള്ളത്. ബ്ലാസ്റ്റേഴും, ജിസിഡിഎയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ജയം കണ്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് കെസിഎ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്