കായികം

കപ്പിനും ചുണ്ടിനുമിടയില്‍ വിലങ്ങായത് രണ്ട് തവണ; ഇന്ത്യന്‍ പെണ്‍പടയ്ക്ക് കണക്കു തീര്‍ക്കാം; അവർ തന്നെ  സെമിയിൽ എതിരാളി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍ ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്ക- വെസ്റ്റിന്‍ഡീസ് പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയും സെമി ബര്‍ത്ത് ഉറപ്പാക്കി. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളികള്‍. 

ടൂര്‍ണമെന്റില്‍ നാലില്‍ നാല് മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇന്ത്യ. ആധികാരികമായി തന്നെ അവസാന നാലില്‍ സ്ഥാനമുറപ്പിച്ച ഇന്ത്യ കന്നി ഫൈനല്‍ പ്രവേശവും കിരീട നേട്ടവുമാണ് മുന്നില്‍ കാണുന്നത്. 

അതേസമയം തന്നെ 2017 ലോകകപ്പ് ഫൈനലില്‍ ലോര്‍ഡ്‌സില്‍ നേരിട്ട തോല്‍വിയുടെ കണക്ക് ഇന്ത്യന്‍ പെണ്‍പടക്ക് വീട്ടാനുണ്ട്. മാര്‍ച്ച് അഞ്ചിന് നടക്കുന്ന ആദ്യ സെമിയില്‍ ആ കണക്ക് പലിശ സഹിതം വീട്ടാന്‍ ഇന്ത്യന്‍ പടക്ക് മുന്‍പില്‍ വഴി തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

2017ലെ ഏകദിന ലോകകപ്പില്‍ മുന്‍പെങ്ങുമില്ലാത്ത കിരീട പ്രതീക്ഷയാണ് മന്ദാനയും ഹര്‍മന്‍പ്രീതുമെല്ലാം ചേര്‍ന്ന് രാജ്യത്തിന് നല്‍കിയത്. പക്ഷേ ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്‍പില്‍ ഇന്ത്യന്‍ സംഘത്തിന് കാലിടറി. ഒന്‍പത് റണ്‍സിനാണ് ഇന്ത്യന്‍ കിരീട പ്രതീക്ഷകള്‍ അവിടെ ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്. 

2018ലെ ടി20 ലോകകപ്പിലും ലോര്‍ഡ്‌സിലെ കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ കൈയില്‍ കിട്ടിയിരുന്നു. അന്ന് സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അവിടേയും നമ്മുടെ കിരീട സ്വപ്‌നങ്ങള്‍ക്ക് അവര്‍ വിലങ്ങു തടിയായി. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 2017ലെ ഏകദിന ലോകകപ്പും, 2018ലെ ടി20 ലോകകപ്പും കൈയകലത്തില്‍ നിന്ന് തട്ടിയകറ്റിയ ഇംഗ്ലണ്ടിനെ ഇക്കുറി ഇന്ത്യക്ക് തകര്‍ത്ത് തരിപ്പണമാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത