കായികം

'മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ മകനെ കണ്ടത്'; കോഹ്‌ലിയുടെ അവധിയില്‍ കപില്‍ ദേവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് അവധി എടുക്കാനുള്ള കോഹ്‌ലിയുടെ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. മകന്‍ ജനിച്ചതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഗാവസ്‌കര്‍ കുഞ്ഞിനെ കണ്ടത് എന്ന് കപില്‍ ദേവ് പറഞ്ഞു. 

ഇടയ്ക്കുള്ള വരവും പോക്കും ടീമിന് താങ്ങാനാവുമെന്ന് കരുതുന്നില്ല. മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ മകനെ കണ്ടത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. കോഹ് ലിയെ കുറിച്ച് പറയുകയാണ് എങ്കില്‍ പിതാവ് മരിച്ച ശേഷം അടുത്ത ദിവസം തന്നെ കോഹ് ലി ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയിരുന്നു, കപില്‍ദേവ് പറഞ്ഞു. 

ഇപ്പോള്‍ കുഞ്ഞിന് വേണ്ടിയാണ് കോഹ് ലി അവധി എടുത്തിരിക്കുന്നത്. ടീമിന് അത് താങ്ങാന്‍ സാധിക്കും എങ്കില്‍ അതില്‍ കുഴപ്പമില്ല. ഒരു വിമാനം എടുത്ത് പോയി നിങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ വരാന്‍ സാധിക്കും. ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്ക് ഇന്നത്തെ കായിക താരങ്ങള്‍ എത്തുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. 

വിരാടിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുടുംബത്തിന് വേണ്ടിയാണ് കോഹ് ലി പോവുന്നത്. ക്രിക്കറ്റിനോട് കോഹ് ലിക്കുള്ള താത്പര്യം എനിക്ക് അറിയാം. അതിനേക്കാള്‍ കൂടുതലാണ് കുഞ്ഞുണ്ടാവുന്നതില്‍ കോഹ് ലിക്കുള്ള സന്തോഷം എന്നും കപില്‍ ദേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി