കായികം

അമ്പയര്‍ ബിസ്മില്ലാ ജാന്‍ കൊല്ലപ്പെട്ടു, ജീവനെടുത്തത് അഫ്ഗാനിലെ കാര്‍ ബോംബ് സ്‌ഫോടനം 

സമകാലിക മലയാളം ഡെസ്ക്

കാബുള്‍: അഫ്ഗാനിസ്ഥാന്‍ അമ്പയര്‍ ബിസ്മില്ലാ ജാന്‍ ഷിന്‍വാരി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റോഡ് സൈഡിലുണ്ടായ സ്‌ഫോടനത്തിലാണ് അഫ്ഗാന്‍ അമ്പയറുടെ ദാരുണാന്ത്യം. നിരവധി രാജ്യാന്തര മത്സരങ്ങളില്‍ അദ്ദേഹം അമ്പയറായി എത്തിയിട്ടുണ്ട്. 

സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്വന്റി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന റാഷിദ് ഖാന്‍ ജനിച്ച അഫ്ഗാനിസ്ഥാനിലെ നാന്‍ഗഡിലാണ് ബിസ്മില്ലാ ജാനിന്റെ ജീവനെടുത്ത സ്‌ഫോടനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ കിഴക്ക് ഭാഗത്തായുള്ള പ്രദേശമാണിത്. 

6 രാജ്യാന്തര ഏകദിനത്തിലും, ട്വന്റി20യിലും ബിസ്മില്ല അമ്പയറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ സിംബാബ്വെയുടെ ടി20യിലാണ് ആദ്യമായി രാജ്യാന്തര മത്സരത്തില്‍ അമ്പയറാവുന്നത്. ബിസ്മില്ലയുടെ ജീവനെടുത്ത കാര്‍ ബോംബ് സ്‌ഫോടനത്തിന് ഒപ്പം ഗവര്‍ണറുടെ കോംപൗണ്ടിലേക്ക് കടക്കാന്‍ ശ്രമം നടന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍