കായികം

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളും മുന്‍ ബാഴ്‌സലോണ, എസി മിലാന്‍ താരവുമായ റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ താരം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം സ്ഥിരീകരിച്ചത്. 

ഞായറാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാള്‍ഡീഞ്ഞോ തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസൊലേഷനിലാണ്.

'പ്രിയപ്പെട്ട സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ ആരാധകരെ ഞാന്‍ കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. ലക്ഷണങ്ങളൊന്നും ഇല്ല. നന്നായി തന്നെ ഇരിക്കുന്നു'- റൊണാള്‍ഡീഞ്ഞോ കുറിച്ചു. 

വ്യജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ വച്ച് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുകായായിരുന്നു റൊണാള്‍ഡീഞ്ഞോ. അഞ്ച് മാസത്തോളമാണ് താരം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇതിന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍ മോചിതനായി ബ്രസീലില്‍ തിരിച്ചെത്തിയത്. 

അമേരിക്ക കഴിഞ്ഞ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ചത് ബ്രസീലിലാണ്. ഒന്നര ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ