കായികം

ആദ്യ ഓവറില്‍ തന്നെ 'തീ തുപ്പി'; സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് നമീബിയ; റൂബെന്‍ ട്രംപെല്‍മാന് മൂന്ന വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ നമീബിയയ്ക്ക് നാല് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടി.  നമീബിയ അഞ്ചു പന്തും നാലു വിക്കറ്റും അവശേഷിക്കെ ലക്ഷ്യത്തിലെത്തി. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തില്‍ നമീബിയയുടെ ആദ്യ ജയമാണിത്. സ്‌കോട്ലന്‍ഡിന്റെ രണ്ടാം തോല്‍വിയും. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് സ്‌കോട്ലന്‍ഡ് 130 റണ്‍സിനു തോറ്റിരുന്നു.

23 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജെ.ജെ. സ്മിത്താണ് നമീബിയയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ക്രെയ്ഗ് വില്യംസ് 29 പന്തില്‍ ഒരു സിക്‌സ് സഹിതം 23 റണ്‍സെടുത്തു. മൈക്കല്‍ വാന്‍ ലിന്‍ഗന്‍ 18, സെയ്ന്‍ ഗ്രീന്‍ 9, ക്യാപ്റ്റന്‍ ജെറാര്‍ദ് എറാസ്മസ് 4, ഡേവിഡ് വീസ് 16, യാന്‍ ഫ്രൈലിങ്ക് 2 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

സ്‌കോട്ലന്‍ഡിനായി മൈക്കല്‍ ലീസ്‌ക് രണ്ടും സഫിയാന്‍ ഷരീഫ്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, ബ്രാഡ്ലി വീല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്ലന്‍ഡിന് 20 ഓവറില്‍ 8 വിക്കറ്റിന് 109 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ആദ്യ ഓവറില്‍ത്തന്നെ 3 വിക്കറ്റെടുത്ത ഇടംകൈയന്‍ പേസര്‍ റൂബെന്‍ ട്രംപെല്‍മാനാണ് സ്‌കോട്ടിഷ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. യാന്‍ ഫ്രൈലിന്‍ക് 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു