പാരിസ്: 40 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞ ഫ്രഞ്ച് ഫുട്ബോള്‍ താരം ജീന്‍ പിയറി ആദംസ് (71) അന്തരിച്ചു. പരിക്കേറ്റ് പിന്നാലെ നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹം കോമയിലായത്. പിഎസ്ജി, നീസ് ടീമുകൾക്കായും കളിച്ച താരമാണ് ആദംസ്.
1982ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹത്തിന് മസ്തിഷകാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണാഡെറ്റാണ് ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്.
സെന്റര്‍ ബാക്ക് ആയിരുന്ന ആദംസ് 1972-77 കാലത്ത് ഫ്രാന്‍സിനു വേണ്ടി 22 മത്സരം കളിച്ചിട്ടുണ്ട്. പിഎസ്ജിക്കായി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും അദ്ദേഹം കളിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ