കായികം

ഋഷഭ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കണം, അതിനുള്ള പ്രാപ്തിയുണ്ട്: സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിക്കണം എന്ന് സുനില്‍ ഗാവസ്‌കര്‍. വിരാട് കോഹ്‌ലി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. 

മൂന്ന് ഫോര്‍മാറ്റിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്ന കളിക്കാരനാവണം ക്യാപ്റ്റന്‍. അങ്ങനെ നോക്കി കഴിഞ്ഞാല്‍ കാര്യങ്ങള്‍ പിന്നെ എളുപ്പമാവും. നിങ്ങളെന്നോട് ചോദിച്ചാല്‍ ഞാന്‍ ഇപ്പോഴും പറയുക ഋഷഭ് പന്തിന്റെ പേരാവും. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഋഷഭ് പന്തിനെയാണ് ഞാന്‍ കാണുന്നത്, ഗാവസ്‌കര്‍ പറയുന്നു. 

30,40,50 റണ്‍സ് ഒക്കെ കണ്ടെത്തിയിരുന്ന കാമിയോ 150, 200 സ്‌കോറുകളിലേക്ക് എത്തി

റിക്കി പോണ്ടിങ്ങിന് ശേഷം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ കൈകളിലേക്ക് ക്യാപ്റ്റന്‍സി നല്‍കിയതിന് ശേഷം രോഹിത്തിന്റെ ബാറ്റിങ്ങില്‍ വന്ന മാറ്റം നോക്കു. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ 30,40,50 റണ്‍സ് ഒക്കെ കണ്ടെത്തിയിരുന്ന കാമിയോ 150, 200 സ്‌കോറുകളിലേക്ക് എത്തി. അതുപോലെ ഉത്തരവാദിത്വം ചുമലിലേക്ക് വരുമ്പോള്‍ പന്തിന്റെ ബാറ്റിങ്ങിലും വലിയ മാറ്റം കാണാനാവും. 

നരി കോണ്‍ട്രാക്റ്റര്‍ക്ക് പരിക്കേറ്റപ്പോള്‍ 21ാം വയസില്‍ ടൈഗര്‍ പടൗഡി ക്യാപ്റ്റനായി. ക്യാപ്റ്റനായതിന് ശേഷമുള്ള പ്രകടനം നോക്കു. ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്ത് നയിക്കുന്ന വിധം കണ്ടതില്‍ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍പോട്ട് കൊണ്ടുപോകാനുള്ള കഴിവ് പന്തിനുണ്ടെന്നാണ്, ഗാവസ്‌കര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്