കായികം

സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ; പിവി സിന്ധു ഫൈനലിൽ; കലാശപ്പോരിൽ എതിരാളി മറ്റൊരു ഇന്ത്യൻ താരം 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ പോരാട്ടത്തിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്സ്ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാപ്പോരിലേക്ക് എത്തിയത്.

ആദ്യ സെറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യൻ താരം പിൻമാറി. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു. 

ക്വാർട്ടറിൽ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017ൽ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ കിരീടം നേടിയിട്ടുണ്ട്. 

അതേസമയം പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന എച്ച്എസ് പ്രണോയ് സെമിയിൽ തോറ്റ് പുറത്തായി. ഫ്രാൻസിന്റെ അർനൗഡ് മെർക്കിളാണ് പ്രണോയിയെ കീഴടക്കിയത്. സ്‌കോർ: 21-19, 21-16. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല