ഫുട്ബോൾ ലോകകപ്പ്

ക്രൊയേഷ്യന്‍ കരുത്തിനെ അധിക സമയത്തും ഒപ്പം പിടിച്ച് റഷ്യയുടെ തിരിച്ചുവരവ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകകപ്പില്‍ ക്രൊയേഷ്യയും ആതിഥേയരായ റഷ്യയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ അധിക സമയത്തും 2-2ന് ഒപ്പത്തിനൊപ്പം. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് പോരാട്ടം അധിക സമയത്തേക്ക് നീണ്ടത്. അധിക സമയത്തിന്റെ 11ാം മിനുട്ടില്‍ വിദയിലൂടെ ലീഡെടുത്ത ക്രൊയേഷ്യന്‍ കരുത്തിനെ 25ാം മിനുട്ടില്‍ ഫെര്‍ണാണ്ടസിലൂടെ തിരിച്ചടിച്ച് റഷ്യ ഉജ്ജ്വലമായി തിരിച്ചെത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇരു പക്ഷവും ഗോളുകള്‍ വലയിലാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.  ഇതോടെയാണ് മത്സരം അര മണിക്കൂറിലേക്ക് വീണ്ടും നീണ്ടത്. 
കളി തുടങ്ങി കിക്കോഫ് മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങളുമായി കളം നിറഞ്ഞു. 31ാം മിനുട്ടില്‍ ഡനിസ് ചെറിഷേവിന്റെ ഗോളില്‍ റഷ്യയാണ് ലീഡെടുത്തത്. എന്നാല്‍ എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ആന്ദ്രെ ക്രമാറിചിലൂടെ ക്രൊയേഷ്യയുടെ മറുപടി ഗോളും പിറന്നു. 

ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെയാണ് റഷ്യ ക്രൊയേഷ്യയെ ആദ്യം ഞെട്ടിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്. 

പതറാതെ പൊരുതിയ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചതോടെ ഫലവും പിന്നാലെയെത്തി. 39ാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ പാസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി