ഫുട്ബോൾ ലോകകപ്പ്

ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്‍ക്കുന്നതായിരുന്നു ഭേദം;  ഫ്രാന്‍സിന്റേത് ആന്റി ഫുട്‌ബോളെന്ന് ബെല്‍ജിയം ഗോള്‍കീപ്പര്‍

സമകാലിക മലയാളം ഡെസ്ക്

സെമിയിലും കുതിപ്പ് അവസാനിപ്പിക്കാന്‍ ഫ്രാന്‍സ് തയ്യാറല്ലായിരുന്നു. സുവര്‍ണ തലമുറയ്ക്ക് ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്താതെ ബെല്‍ജിയം മുട്ടുകുത്തിയതോടെ ഫ്രാന്‍സ് കിരീടത്തോട് അടുത്തു. എന്നാല്‍ ഫ്രാന്‍സ് കളിച്ചത് യഥാര്‍ഥ ഫുട്‌ബോള്‍ അല്ലെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയന്‍ താരം. 

ബെല്‍ജിയത്തിന്റെ ഗോള്‍ കീപ്പറായ തിബൗട്ട് കോര്‍ട്ടോയിസാണ് തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ഫ്രാന്‍സിനെ അധിക്ഷേപിച്ചെത്തുന്നത്. ഫ്രാന്‍സിന്റേത് ആന്റി ഫുട്‌ബോള്‍ ടീമാണ്. ക്വാര്‍ണറില്‍ ഫ്രാന്‍സ് തലവെച്ചു. അല്ലാതെ പ്രതിരോധിക്കുക അല്ലാതെ അവര്‍ മറ്റൊന്നും ചെയ്തിട്ടില്ലെന്നും ബെല്‍ജിയം ഗോള്‍ കീപ്പര്‍ പറയുന്നു. 

ഇതിലും ഭേദം ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്‍ക്കുന്നതായിരുന്നു. യഥാര്‍ഥ ഫുട്‌ബോള്‍ കളിക്കുന്ന ടീമാണ് അത് എന്നെങ്കിലും പറയാമായിരുന്നുവെന്നും ഫ്രാന്‍സ് കളിക്കളത്തിലെടുത്ത തന്ത്രത്തെ വിമര്‍ശിച്ച് തിബൗട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്