ഫുട്ബോൾ ലോകകപ്പ്

ഇരട്ട ഗോളുകളുമായി ഹസാദ്, ലുകാകു; ബെല്‍ജിയം 4-1ന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലുകാകുവിന് പിന്നാലെ ക്യാപ്റ്റന്‍
ഈദന്‍ ഹസാദും ഇരട്ട ഗോള്‍ വലയിലാക്കിയപ്പോള്‍ ബെല്‍ജിയം ടുണീഷ്യക്കെതിരേ 4-1ന് മുന്നില്‍. 51ാം മിനുട്ടിലാണ് തന്റെ രണ്ടാം ഗോളിലൂടെ ഹസാദ് ലീഡുയര്‍ത്തിയത്. നേരത്തെ അഞ്ചാം മിനുട്ടിലാണ് ഹസാദ് ആദ്യ ഗോള്‍ വലയിലെത്തിച്ചത്. ബെല്‍ജിയത്തിന്റെ പെരുമ വക വയ്ക്കാതെ ടുണീഷ്യ, ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ആദ്യ പകുതി  ആവേശകരം. കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ മത്സരം പുരോഗമിക്കവേ ഒന്നാം പകുതിയില്‍ പിറന്നത് നാല് ഗോളുകള്‍. വേഗതയാര്‍ന്ന നീക്കങ്ങളുമായി ഇരു പക്ഷവും കളം നിറഞ്ഞപ്പോള്‍ ആദ്യ പകുതി ആരാധകര്‍ക്ക് വിരുന്നായി. 
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന്റെ ആഘാതം പെട്ടെന്ന് തന്നെ കുടഞ്ഞുകളഞ്ഞ ടുണീഷ്യ ബെല്‍ജിയം രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ ഒരു ഗോള്‍ മടക്കി. 
തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നില്‍ നിന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയാണ് ടുണീഷ്യ ഗോള്‍ മടക്കിയത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ഈദന്‍ ഹസാദാണ്  ബെല്‍ജിയത്തെ മുന്നില്‍ കടത്തിയത്. പിന്നാലെ ബെല്‍ജിയം രണ്ടാം ഗോളും വലയിലാക്കി. സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് 16ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ടുണീഷ്യ ഗോള്‍ മടക്കി. ഡിലന്‍ ബ്രോണാണ് ബെല്‍ജിയം പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനേയും സമര്‍ഥമായി മറികടന്ന് പന്ത് വലയിലാക്കിയത്. ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത് ടുണീഷ്യയുടെ ആത്മവിശ്വാസം കൂട്ടി. ഗോളിനടുത്തെത്തുന്ന നിരവധി അവസരങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബെല്‍ജിയം കളഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ ലുകാകു തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റ പട്ടിക മൂന്നിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി