കേരളം

പത്തനാപുരത്ത് 15 വയസ്സുകാരി പ്രസവിച്ചു; പതിനാലുവയസ്സുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരത്ത് 15 വയസ്സുകാരി കുളിമുറിയില്‍ പ്രസവിച്ചു. അയല്‍വാസിയായ പതിനാലു വയസ്സുകാരനാണ് ഉത്തരവാദി എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെയും കുഞ്ഞിനെയും എത്തിച്ചു.
കടുത്ത വയറുവേദനയെത്തുടര്‍ന്ന് പതിനഞ്ചുവയസ്സുകാരി പെണ്‍കുട്ടിയെയും കൊണ്ട് അമ്മ ആശുപത്രിയിലെത്തിയതായിരുന്നു. അവിടെവെച്ചാണ് പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നും ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഈ സമയത്തുമാത്രമാണ് പെണ്‍കുട്ടിയുടെ അമ്മ മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലേക്കെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. വാതിലിന് തട്ടിയിട്ടും തുറക്കാതായതോടെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കടന്നപ്പോഴാണ് പെണ്‍കുട്ടി പ്രസവിച്ചത് കണ്ടത്. ഉടന്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് എത്തിയ പോലീസ് സംഘം പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്തു. അയല്‍വാസിയായ പതിനാലുവയസ്സുകാരന്റെ പേരാണ് പെണ്‍കുട്ടി പറഞ്ഞത്. പതിനാലുവയസ്സുകാരന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാനാണ്. തീരുമാനം. പെണ്‍കുട്ടിയെക്കാള്‍ പയ്യന് പ്രായക്കുറവുള്ളതിനാല്‍ പോലീസ് എന്തു ചെയ്യണമെന്ന ആശങ്കയിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി