കേരളം

നിമസഭാ സമ്മേളനം തുടങ്ങി; എംഎം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരവധി വിവാദങ്ങള്‍ക്കിടിയല്‍ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തകര്‍ക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉന്നയിച്ച വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അടിന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കര്‍.

അതേസമയം, സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന അപലപനീയമാണെന്നും ചെന്നിത്തല. 

സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജിഷ്ണുവിന്റെ മാതാവ് മഹിജയടക്കമുള്ളവര്‍ നടത്തിയ സമരത്തെ പോലീസ് കൈകാര്യം ചെയ്ത രീതി,
ഫോണ്‍ കെണിയില്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, മന്ത്രി കടകംപള്ളി മലപ്പുറത്തിനെതിരേ നടത്തിയ പരാമര്‍ശം, യുഎപിഎ കേസുകള്‍, പോലീസ് ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയുടെ നിയമനം തുടങ്ങി വിവാവദങ്ങളുടെ പരമ്പര നീളുന്നതിനിടിയിലാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്.

2017-18 വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുക, മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ