കേരളം

മഅദനിയുടെ സുരക്ഷാ ചെലവ് 1,18,000 ആയി കുറച്ചു; കേരളത്തില്‍ തങ്ങാനുള്ള ദിവസങ്ങളും നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷ ചെലവ് 1,18,000 രൂപയായി ആയി കുറച്ചു. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയാണ് സുപ്രീംകോടതിയില്‍ കര്‍ണാടകം വെട്ടിക്കുറച്ചിരിക്കുന്നത്.

സുരക്ഷാ ചെലവ് കുറച്ചതിന് പുറമെ മഅദനിയുടെ സന്ദര്‍ശന കാലാവധി നാല് ദിവസം കൂടി നീട്ടിയിട്ടുമുണ്ട്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് കേരളത്തില്‍ കഴിയാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും, ഡിഎയും മാത്രമെ സുരക്ഷാ ചെലവില്‍ ഉള്‍പ്പെടുത്താവു എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിക്കുയ സുരക്ഷ ചെലവിന് കോടതി അംഗീകാരം നല്‍കി. 

എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വ്യാഴാഴ്ച മഅദനിയുടെ അഭിഭാഷകരായിരുന്നു ഭീമമായ സുരക്ഷാ ചെലവ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ മഅദനിയുടെ സന്ദര്‍ശനം മുടക്കാനാണോ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സാമാന്യ ബുദ്ധി ഉപയോഗിച്ച് കര്‍ണാടക സര്‍ക്കാരിന് ചിന്തിച്ചുകൂടേയെന്നും, പൊലീസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ദാതാവാണോ മഅദനിയെന്നും കോടതി ചോദിച്ചിരുന്നു. 

മഅദനിയുടെ സുരക്ഷ വഹിക്കാന്‍ തയ്യാറാണെന്ന കേരള സര്‍ക്കാരിന്റെ നിലപാടും കോടതി തള്ളിയിരുന്നു. കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള വ്യക്തിക്ക് കേരളം സുരക്ഷ നല്‍കേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍