കേരളം

പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കി; ആരോപണം വസ്തുതാപരമല്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല. കാബിനറ്റ് രേഖകള്‍ പരിശോധിച്ചാലും പിണറായിയെ കേസില്‍ പ്രതിയാക്കാനാവില്ലെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാതോര്‍ത്ത വിധിന്യായത്തില്‍ ജസ്റ്റിസ് പി ഉബൈദ് ചൂണ്ടിക്കാട്ടി.

ലാവലിന്‍ ഇടപാടിന് കെഎസ്ഇബിയും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികള്‍. ഇക്കാര്യത്തില്‍ ഒരു മന്തിയെ മാത്രം തെരഞ്ഞുപിടിച്ച് കുറ്റവാളിയാക്കാനാവില്ല. കേസില്‍ രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍ വിചാരണ നേരിടണം. പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടതില്ല. 

പിണറായി വിജയനു മുമ്പുള്ളവരും പിന്നീടു വന്നവരുമായ വൈദ്യുതി മന്ത്രിമാര്‍ എസ്എന്‍സി ലാവലിനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പിണറായിയെ ഈ കേസില്‍ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മലബാര്‍ കാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന പണം ലാവലിന്‍ കരാറിന്റെ ഭാഗമല്ല. അത്തരമൊരു വാഗ്ദാനം കരാറായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ഉബൈദ് 102 പേജുള്ള വിധിയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ