കേരളം

ദമ്പതികളെ അവിടെത്തന്നെ താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തി നടപടിയെത്തുടര്‍ന്ന് രോഗികളായ വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. കുടിയിറക്കപ്പെട്ടവരെ അവരുടെ വീട്ടില്‍ തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. 

തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് ഒന്നരലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ ഇവരോട് ഒട്ടും കരുണയില്ലാതെ പെരുമാറിയത്. സംഭവത്തെത്തുടര്‍ന്ന് ക്ഷയ രോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. സംഭവത്തില്‍ കേസെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു