കേരളം

പൊലീസ് വലയം ഭേദിച്ച് ബോണക്കാട് മലയില്‍ കുരിശുനാട്ടി വിശ്വാസികള്‍; ബലപ്രയോഗത്തില്‍ പൊലീസുകാര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംരക്ഷിത വനപ്രദേശമായ ബോണക്കാട് കുരിശുമലയില്‍ വിലക്ക് മറികടന്ന് വിശ്വസികള്‍ കുരിശ് നാട്ടി. തടയാന്‍ ശ്രമിച്ച പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിച്ചാണ് വിശ്വാസികള്‍ കുരിശ് സ്ഥാപിച്ചത്. ഉന്തിലും തള്ളിലും വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സ്റ്റാലിന്‍ ജോസിനും മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു.
ഉച്ചയ്ക്ക് ശേഷം കത്തോലിക്ക സഭയുടെ കീഴിലുള്ള കെസിവൈഎംന്റെ (കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്) നേതൃത്വത്തില്‍ വിശ്വാസികള്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം വിലക്ക് മറികടന്ന് കുരിശുമല കയറാനാരംഭിച്ചു. പള്ളിക്ക് സമീപം സംഘത്തെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ ബലപ്രയോഗത്തിലൂടെ മറികടക്കുകയായിരുന്നു.

മരക്കുരിശ് നാട്ടിയതിന് പിന്നാലെ താല്‍ക്കാലിക ആള്‍ത്താരയില്‍ തകര്‍ക്കപ്പെട്ട ബലിപീഠം പുന:സ്ഥാപിച്ച് കുര്‍ബാന നടത്തി. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരിശ് സ്ഥാപിച്ചതെന്നും കേരള വനനിയമം പ്രാബല്യത്തില്‍ വരുന്നത് ഇതിന് ശേഷമാണെന്നുമാണ് സഭയുടെ അവകാശവാദം. ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ നെയ്യാറ്റിന്‍ ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും സഭാ നേതൃത്വം ആരോപിച്ചു

വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍ രൂപത പള്ളിയില്‍ ഇടയലേഖനം വായിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!