കേരളം

എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും പട്ടിക ജാതിക്കാരന്റെ അവസ്ഥ ഇതുതന്നെ; മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന്  മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പോലും വിവേചനം നേരിടുന്നതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും വലിയ വലിയ ആളുകളുടെ പേര് മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ മന്ത്രിയെ വിളിക്കാം. എം.എല്‍.എയെ വിളിക്കാം. എല്ലാവരേയും വിളിക്കാം. തറക്കല്ലിടാം. ഉദ്ഘാടനം ചെയ്യാം. പക്ഷെ ഞാന്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാണ്. ആ പ്രസിഡന്റ് എന്ന നിലയ്ക്ക് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും വലിയ വലിയ ആളുകളുടെ പേര് മാത്രമേ വരാന്‍ പറ്റുള്ളൂ'.

'അത് ജലീലായാലും ബഷീര്‍ സാഹിബ് ആയാലും ഇസ്മായില്‍ ആയാലും ആരായാലും. ഒരു പട്ടികജാതിക്കാരനായ ഞാന്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായപ്പോള്‍ എന്റെ പേരില്‍ വന്ന് തറക്കല്ലിടാന്‍ സമ്മതിക്കില്ലായെന്ന്'..

'ഞങ്ങളെ പോലുള്ള ആളുകളുടെ പേര് വരാനും ഉദ്ഘാടനത്തിനും അദ്ധ്യക്ഷ സ്ഥാനത്ത് വരാനും നിങ്ങളാരും സമ്മതിക്കില്ല, തത്പരരല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.' മലപ്പുറത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വിവേചനം നേരിടുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്