കേരളം

നടി ആക്രമിക്കപ്പെട്ട സംഭവം; സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ മേഖലയില്‍ നിന്നും ഉള്‍പ്പെടെയുള്ളവരെ അടക്കം കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിലീപിനും നാദിര്‍ഷായ്ക്കും ഗൂഢാലോചനയിലുള്ള പങ്കിനെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്. 

ആലുവാ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. ഇതുകൂടാതെ സുനില്‍ കുമാറിനേയും, വിഷ്ണു, വിപിന്‍ലാല്‍ എന്നിവരെ ചോദ്യം ചെയ്യുന്നതും അന്വേഷണ സംഘം തുടരും. ദിലീപിന് സുനില്‍ കുമാര്‍ ജയിലില്‍ നിന്നും അയച്ചതായി പറയപ്പെടുന്ന കത്ത് സുനിയും, ജയില്‍ അധികൃതരും ചേര്‍ന്ന് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതായിരുന്നു എന്ന് വിപിന്‍ലാല്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നായിരുന്നു മറ്റൊരു പ്രതിയായ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞത്. ഇവരുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനാല്‍ കത്തിന്റെ കാര്യത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വ്യക്തത വരുത്താനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി