കേരളം

നടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് സൂചന. കേസിലെ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്നാണ് സൂചനകള്‍. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ കോരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് ഇവരുടെ ജാമ്യാപേക്ഷകളിലുള്ള വാദം കേള്‍ക്കല്‍ ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്താനൊരുങ്ങുന്നത്. ഈ കേസില്‍ ഒരു പ്രമുഖ സിനിമാ നടന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയാളുടെ പേര് ഇവര്‍ വെളിപ്പെടുത്തുമെന്നും ഗൂഢാലോചന തെളിയുമെന്നും കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൊച്ചിയിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടം വന്നേക്കുമെന്ന് ഭയന്ന് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം ഏഴു പ്രതികള്‍ക്കെതിരേയാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഏഴ് പ്രതികള്‍ക്കും ഇത്തരത്തിലുള്ള കൃത്യം ചെയ്യാന്‍ തോന്നേണ്ടതിന്റെ കാര്യമില്ലെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് നിഗമനം. ഇത് പ്രതികള്‍ക്കുതന്നെ തോന്നിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെയടിസ്ഥാനത്തിലാണ് കോടതയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇവര്‍ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി