കേരളം

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ സഹ തടവുകാരായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, സനല്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ രണ്ടു ദിവസം മുമ്പാണ് കസ്റ്റഡിയില്‍ എടുത്തതെന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുക്കുന്നത് കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. പള്‍സര്‍ സുനിയെ സഹായിച്ചു, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷ്ണു എറണാകുളം ഇടപ്പള്ളി സ്വദേശിയും സനല്‍ പത്തനംതിട്ട സ്വദേശിയുമാണ്. 

സുനില്‍ കുമാറിന്റെ സഹായി എന്ന പേരില്‍ വിഷ്ണു എന്നൊരാള്‍ ഭീഷണിപ്പെടുത്തിയതായി ദിലീപ് നേരത്തെ പരാതി നല്‍കിയിരുന്നു. കേസില്‍ ദിലിപീന്റെ പേരു പറയാന്‍ സമ്മര്‍ദമുണ്ടെന്നും രണ്ടര കോടി വരെ വാഗ്ദാനമുണ്ടെന്നുമാണ് വിഷ്ണു സംവിധായകന്‍ നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ടെലിഫോണില്‍ വിളിച്ചു പറഞ്ഞത്. പണം നല്‍കിയാല്‍ പേരു പറയാതിരിക്കാമെന്നു വിഷ്ണു പറഞ്ഞതായും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയിയില്‍നിന്നു വിളിച്ചത് വിഷ്ണുവല്ലെന്നും സുനില്‍ കുമാര്‍ തന്നെയാണെന്നുമാണ് പിന്നീടു പുറത്തുവന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി